Monday, June 29, 2015

ലളിതവും അമൂല്യവുമായ ചില ദിക്റുകള്‍

ലളിതവും അമൂല്യവുമായ ചില ദിക്റുകള്‍.
الحمد لله والصلاة والسلام على رسول الله وبعد؛
(ശ്രദ്ധിക്കപ്പെടാത്ത എന്നാല്‍ ലളിതവും അമൂല്യവുമായ ചുരുക്കം ചില ദിക്റുകളും ദുആകളും അവക്ക് ഹദീസുകളില്‍ പരാമര്‍ശിക്കപ്പെട്ട പ്രതിഫലവുമാണ് താഴെ കൊടുക്കുന്നത്.)
- ദുനിയാവിനേക്കാള്‍ നല്ലത്:
قال رسول الله صلى الله عليه وسلم : " لأن أقول سبحان الله ، والحمد لله ، ولا إله إلا الله ، والله أكبر ، أحب إلي مما طلعت عليه الشمس".
റസൂല്‍ (സ) പറഞ്ഞു: “സുബ്ഹാനല്ലാഹ്, അല്‍ഹംദുലില്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബര്‍ എന്ന് പറയലാണ് സൂര്യപ്രകാശത്തിന് താഴെയുള്ള സകലതിനേക്കാളും എനിക്കിഷ്ടം” – [സ്വഹീഹ് മുസ്‌ലിം].
- സ്വര്‍ഗ്ഗത്തിലെ നിധി:
قال رسول الله صلى الله عليه وسلم : " يا عبد الله بن قيس ألا أدلك على كلمة هي كنز من كنوز الجنة ؟! ، لا حول ولا قوة إلا بالله "
റസൂല്‍ (സ) പറഞ്ഞു: അല്ലയോ അബ്ദുല്ലാഹിബ്നു ഖൈസ്, സ്വര്‍ഗ്ഗത്തിലെ നിധികളില്‍ ഒരു നിധിയായ ഒരു വാക്ക് ഞാന്‍ നിനക്ക് പറഞ്ഞു തരട്ടെയോ ?!. ‘ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ്”. [സ്വഹീഹുല്‍ ബുഖാരി].
- അന്ത്യദിനത്തില്‍ നന്മയുടെ തുലാസ് കനം തൂങ്ങാന്‍:
قال رسول الله صلى الله عليه وسلم : "كلمتان خفيفتان على اللسان، ثقيلتان في الميزان ، حبيبتان إلى الرحمن: سُبْحَانَ اللَّهِ وَبِحَمْدِهِ سُبْحَانَ اللَّهِ الْعَظِيمِ "
റസൂല്‍ (സ) പറഞ്ഞു: “നാവിന് പറയാന്‍ ഏറെ എളുപ്പമുള്ളതും, എന്നാല്‍ മീസാനില്‍ ഏറെ കനം തൂങ്ങുന്നതും, അല്ലാഹുവിന് ഏറെ ഇഷ്ടമുള്ളതുമായ രണ്ട് വാക്കുകളാണ് : സുബ്ഹാനല്ലാഹി വബി ഹംദിഹി, സുബ്ഹാനല്ലാഹില്‍ അളീം” - [ബുഖാരി, മുസ്‌ലിം].
- സ്വര്‍ഗത്തില്‍ ഒരീത്തപ്പന:
قال رسول الله صلى الله عليه وسلم : "من قال سُبْحَانَ اللهِ الْعَظِيم وَبِحَمْدِهِ ، غرست له بها نخلة في الجنة ".
റസൂല്‍ (സ) പറഞ്ഞു : “ആരെങ്കിലും ‘സുബ്ഹാനല്ലാഹില്‍ അളീം വബിഹംദിഹി’ എന്ന് ചൊല്ലിയാല്‍ അവന് സ്വര്‍ഗത്തില്‍ ഒരീത്തപ്പന നടപ്പെടുന്നതാണ്”. – [തിര്‍മിദി, അല്‍ബാനി: സ്വഹീഹ്].
- സ്വര്‍ഗത്തില്‍ ഒരു വീട്:
قال رسول الله صلى الله عليه وسلم : " من قرأ (قل هو الله أحد) عشر مرات، بنى الله له بيتا في الجنة ".
റസൂല്‍ (സ) പറഞ്ഞു: “ആരെങ്കിലും സൂറത്തുല്‍ ഇഖ്‌ലാസ് പത്ത് തവണ പാരായണം ചെയ്‌താല്‍, അല്ലാഹു അവന് സ്വര്‍ഗത്തില്‍ ഒരു വീട് നിര്‍മ്മിക്കും.” [ത്വബറാനി : 16806].
- ഇരട്ടി പ്രതിഫലമുള്ള ദിക്ര്‍:
قال رسول الله صلى الله عليه وسلم : " لقد قلت بعدك أربع كلمات ثلاث مرات ، لو وزنت بما قلت منذ اليوم لوزنتهن : سُبحَان الله وبِحمدهِ عَددَ خَلقهِ ، ورِضا نَفسِه ، وزِنةَ عَرشهِ ، ومِدادَ - أو مِدد – كَلماتِه ".
റസൂല്‍ (സ) പറഞ്ഞു: “ഞാന്‍ നിനക്കുശേഷം നാല് വാചകങ്ങള്‍ മൂന്നുതവണ ഉരുവിട്ടു. നീ ഇന്ന് മുഴുവന്‍ ചൊല്ലിയ ദിക്റുകളെക്കാളും (മീസാനില്‍) കനം തൂങ്ങുന്നവയാണവ: ‘സുബ്ഹാനല്ലാഹി വബിഹംദിഹി, അദദ ഖല്‍ഖിഹി, വ രിളാ നഫ്സിഹി, വ സിനത അര്‍ശിഹി, വ മിദാദ കലിമാതിഹി.” – [സ്വഹീഹ് മുസ്‌ലിം].
അര്‍ത്ഥം: അല്ലാഹുവിന്‍റെ സൃഷ്ടികളുടെ അത്രയും, അവന്‍റെ തൃപ്തിയുടെ അത്രയും, അവന്‍റെ അര്‍ശോളവും, അവന്‍റെ വചനങ്ങള്‍ എഴുതപ്പെടുന്നതെന്തുകൊണ്ടോ അത്രയും ഞാന്‍ അവനെ പരിശുദ്ധപ്പെടുത്തുകയും സ്തുതിക്കുകയും ചെയ്യുന്നു എന്നാണ് ഈ ദിക്ര്‍ അര്‍ത്ഥമാക്കുന്നത്. അല്ലാഹുവിനെ അത്രമാത്രം സ്തുതിക്കുകയും വാഴ്ത്തുകയും ചെയ്യുന്നു എന്നതാണ് അപ്രകാരം പറയുന്നതുകൊണ്ടുള്ള ഉദ്ദേശം. അവന്‍റെ തൃപ്തിയോ അവന്‍ തൃപ്തിപ്പെട്ടവരുടെ എണ്ണമോ തിട്ടപ്പെടുത്താന്‍ സാധിക്കില്ല. അത്രമാത്രം അവനെ സ്തുതിക്കുന്നു. സമുദ്രങ്ങള്‍ മഷിയായാല്‍ അല്ലാഹുവിന്‍റെ വചനങ്ങള്‍ തീരുന്നതിന് മുന്‍പ് അവ തീരുന്നതാണ്. അപ്പോള്‍ അവന്‍റെ വാക്കുകള്‍ രേഖപ്പെടുത്തപ്പെടുന്നത് എന്തുകൊണ്ടോ അത്രയും അവന്‍റെ സൃഷ്ടിജാലങ്ങള്‍ എത്രമാത്രമുണ്ടോ അത്രയും, അവന്‍റെ സൃഷ്ടികളില്‍ അതിമഹത്തായ സൃഷ്ടിയായ അര്‍ശ് എത്രമാത്രമുണ്ടോ അത്രയും ഞാന്‍ അവനെ പരിശുദ്ധപ്പെടുത്തുകയും വാഴ്ത്തുകയും ചെയ്യുന്നു.
- സ്വര്‍ഗപ്രവേശനത്തിനും നരകമോചനത്തിനും:
قال رسول الله صلى الله عليه وسلم : " من سأل الله الجنة ثلاث مرات ، قالت الجنة : اللهم أدخله الجنة ، ومن استجار من النار ثلاث مرات ، قالت النار : اللهم أجره من النار".
റസൂല്‍ (സ) പറഞ്ഞു: “ ആരെങ്കിലും അല്ലാഹുവോട് മൂന്നുതവണ സ്വര്‍ഗത്തെ ചോദിച്ചാല്‍, സ്വര്‍ഗം പറയും: ‘അല്ലാഹുവേ നീ അവനെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കണേ’. ആരെങ്കിലും അല്ലാഹുവോട് മൂന്ന്‍ തവണ നരകത്തില്‍ നിന്നും രക്ഷ ചോദിച്ചാല്‍, നരകം പറയും: ‘അല്ലാഹുവേ നീ അവനെ നരകത്തില്‍ നിന്നും സംരക്ഷിക്ക്”. [തിര്‍മിദി, നസാഇ, അല്‍ബാനി: സ്വഹീഹ്].

No comments: