Tuesday, June 30, 2015

തറാവീഹ്

കേരളത്തില്‍ 1941 ന് മുന്‍പായി തറാവീഹ് റക്അതില്‍ അഭിപ്രായ വിതൃാസം ഉണ്‍ടായിരുന്നില്ല. മുജാഹിദുകളും  ഇരുപത് റക്അതാണെന്നായിരുന്നു ആദൃംപഠിപ്പിച്ചിരുന്നത്. തറാവീഹ് റക്അത്തില്‍ വിവാദംതുടങ്ങിയ മൗലവിമാര്‍ക്ക് ഇപ്പോഴും എത്രറക്അത്താണ് തറാവീഹ്  എന്ന് തീര്‍ത്തുപറയാന്‍ കഴിഞ്ഞിട്ടില്ല.

  തറാവീഹ്  വെട്ടികുറക്കാന്‍ ഹദീസുകള്‍ തിരിമറി ചെയ്തും  ഇമാമുകളുടെ ഗ്രന്ഥങ്ങള്‍ ദുര്‍വൃാഖൃാനിച്ചും   വഹാബീ ദുര്‍വൃാഖൃാനരാജന്‍മാരുടെ കൈകുഴഞ്ഞിരിക്കുന്നു.

    തറാവീഹും കേരളവഹാബിസത്തിലെ വൈരുദ്ധൃങ്ങളും  കാണൂ .. ഇവര്‍  മതവിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ യോഗൃരാണോ എന്ന് ചിന്തിക്കുക..?
     
   വഹാബീ നേതാക്കളായ ഇ.കെ.മൗലവി.ടി.കെ.മൗലവി.എം.സി.സി.മൗലവി എന്നിവര്‍ ആദൃകാല മദ്രസാപാഠപുസ്തകത്തിലൂടെ മുജാഹിദുകളെ‍ പഠിപ്പിച്ചതെന്തായിരുന്നു !   സുന്നത്ത് നിസ്ക്കാരങ്ങള്‍ വിവരിച്ചുകൊണ്‍ടെഴുതുന്നു

1' റവാതിബ്,2.വിത്ര്‍, ഇത്കുറഞ്ഞാല്‍ ഒരു റകഅത്തും അധികരിച്ചാല്‍ പതിനൊന്ന് റകഅത്തുമാണ്.അതിന്‍റെസമയം ഇശാനിസ്കാരത്തിന്‍റെ ശേഷമാകുന്നു.3. തറാവീഹ് ഇതും ഇശാ നിസ്ക്കാരത്തിന്‍റെ ശേഷമാണ്. പക്ഷേ റമളാനില്‍ മാത്രമേയുളളൂ.ഇത് ഇരുപത് റകഅത്തുണ്‍ട്. എല്ലാ ഈരണ്‍ടുറകഅത്തിലും സലാം വാജിബാണ്. (കിത്താബ് അവ്വലു ഫില്‍ അമലിയാത്ത്.ഒന്നാം പതിപ്പ്. പേജ്. 28-29)

ഇരുപത് റകഅത്തായിട്ടാണ് ഇവിടങ്ങളില്‍മാത്രമല്ല മിക്കമുസ്ലിം രാജൃങ്ങളിലും തറാവീഹ്നിസ്ക്കാരം നിര്‍വഹിച്ചുവരാറ്. അത്പത്ത് സലാമോട് കൂടി നിര്‍വഹിക്കണം എന്നനിബന്ധനകൂടിയുണ്‍ട്. കെ.എം.മൗലവി. അല്‍ മുര്‍ശിദ്-പുസ്തകം:2-പേജ്  395 )

ജനങ്ങള്‍ ഉമര്‍(റ) വിന്‍റെ കാലത്ത് റംസാനില്‍ 23 റകഅത്ത് നിസ്കരിച്ചിരുന്നു എന്ന് യസീദ്(റ)മാലിക്കോട്പറഞ്ഞു.ഈ സനദ്ബുഖാരിയുടേതാണ്. (അല്‍ മുര്‍ശിദ് പുസ്തകം:3-പേജ്:416 )

    ഇനി  മുജാഹിദ് തറാവീഹിന്‍റെ  എണ്ണം വെട്ടി മാറ്റുന്നത് കാണുക..

  തറാവീഹ്  പതിനൊന്ന് റക്അത്താണ്.( അല്‍ മനാര്‍- 2001‍ ആഗസ്റ്റ് 7 )

തറാവീഹ് എട്ടു റക്അത്താണെന്നതിന് മുജാഹിദുകള്‍ക്ക് മകളില്‍പറഞ്ഞതെളിവുകള്‍ മതി (അല്‍ ഇസ്ലാഹ്- 1996
-സപ്തംബര്‍,പേജ്, 2 )

തറാവീഹ് പതിനൊന്നില്‍ കൂടുതല്‍ നിസ്കരിക്കല്‍ അനാചാരമാണ്.(മുസ്ലിംകളിലെ അനാചാരങ്ങള്‍  274 )

  ഇനി തറാവീഹ് റമളാനിലെ പ്രതൃേക നിസ്ക്കാരമാണോ  ?  വഹാബീ വൈരുദ്ധൃങ്ങള്‍ കാണുക.

സ്ഥാപക നേതാക്കളായ   എം.സി.സി.മൗലവി.ടി.കെ.മൗലവി തുടങ്ങിയവര്‍ മുജാഹിദ് മദ്രസാ പാഠപുസതകത്തിലൂടെ പഠിപ്പിച്ചത്    തറാവീഹ്  ഇത് റമളാനിലെ പ്രതൃേകനിസ്കാരമാണ്. ( കിതാബ് അവ്വലു ഫില്‍ അമലിയാത്ത്. പേജ്. 36-ആറാം പതിപ്പ്.1936 )

തറാവീഹ് റമളാനിലെ പ്രതൃേകനിസ്കാരമാണ്  അത് 8 റക്അത്താണ്.(ചിലന്തിവല.ലഘുലേഖ 8-9-1982 രണ്‍ടത്താണി )

തറാവീഹ്  റമാളാനിലെ പ്രതൃേക നിസ്ക്കാരം അല്ല (അല്‍മനാര്‍ ആഗസ്റ്റ്
-1-2010)

തറാവീഹ് എന്നപ്രതൃേക നിസ്ക്കാരം ഇല്ല, ഖിയാമുല്ലൈലേഒളളൂ റംസാനില്‍ ഇതിന് തറാവീഹെന്നുപറയുന്നു. (ഇസ്ലാമിക കര്‍മ്മശാസ്ത്രം ഭാഗം 1-പേജ്.32-1985)

ഇതാണ്  തറാവീഹും കേരള മുജാഹിദുകളും
   ഖുര്‍ആനും സുന്നത്തും മാറിയതല്ല. വഹാബിസം മാറിയതാണ്. ?

സകാത്ത്;ഹ്രസ്വവിശകലനം

കറൻസി സകാത്ത്;ഹ്രസ്വവിശകലനം✅ എളമരം റഹ്മത്തുല്ല സഖാഫി
സ്വർണ്ണത്തിനുംവെള്ളിക്കും സകാത്ത് നല്കാന് ഖുര്ആനും സുന്നത്തും നിര്ദേശിക്കുന്നുണ്ട്. എന്നാല് അതിനേക്കാള് വില പിടിപ്പുള്ള പല ലോഹങ്ങളും രത്‌നങ്ങളും ലോകത്തുണ്ട്. അവക്കൊന്നുമില്ലാതെ സ്വര്ണത്തിനും വെള്ളിക്കും സകാത്ത് ഉണ്ടാകാന് കാരണം, സ്വര്ണവും വെള്ളിയും ആഗോളതലത്തില് പ്രാചീന കാലം മുതല്ക്കേ വിലയായി ഉപയോഗിക്കുന്ന വസ്തുക്കളായതുകൊണ്ടാണ്. ഏത് സാധനവും ഇത് ഉപയോഗിച്ച് വാങ്ങാന് സാധിക്കും. ഇത് പണക്കാരുടെ കൈയില് മാത്രം കെട്ടിക്കിടന്നാല് പാവപ്പെട്ടവന് പ്രയാസപ്പെടും.നിശ്ചിത വിഹിതം അവരിലേക്ക് ഒഴുകണം. അതാണ് സകാത്ത്. എന്നാല് ഇന്ന് പലപ്പോഴും വെള്ളിയും സ്വര്ണവും നേരിട്ട് വിനിമയോപാധികളായി രംഗത്തില്ല. എങ്കിലും അവആസ്തിയായി സ്വീകരിച്ച് ഉപയോഗസൗകര്യത്തിനായി കറന്സി നോട്ടുകള് ഇറക്കിയിരിക്കയാണ്. അതുപയോഗിച്ച് എന്തും നമുക്ക് വാങ്ങാന് സാധിക്കും. അതിനാല് കറന്സികള്ക്കും സകാത്ത് നല്കണം. 20 മിസ്‌കാല് (85 ഗ്രാം) സ്വര്ണം ഒരാളുടെ അധീനതയില് ഒരു വര്ഷം കെട്ടിക്കിടന്നാല് അതിന്റെ രണ്ടര ശതമാനം സകാത്തായി വിതരണം ചെയ്യണം. സൂക്ഷിക്കാന് വേണ്ടി ഉണ്ടാക്കിയ ആഭരണങ്ങള്ക്കും സകാത്ത് നല്കണം. എന്നാല്സ്ത്രീകള്ക്ക് ഉപയോഗിക്കാന് നിര്മിച്ചതാണെങ്കില്, അത് പതിവില് കവിഞ്ഞതല്ലെങ്കില് സകാത്ത് നല്കേണ്ടതില്ല. 200 ദിര്ഹം (595 ഗ്രാം) വെള്ളിയുണ്ടായാല് അതും സകാത്ത് നിര്ബന്ധമാകാന് മാത്രമുള്ള ധനമായി. ഒരു കൊല്ലം പൂര്ത്തിയായാല് ഇതിനും രണ്ടര ശതമാനം സകാത്ത് കൊടുക്കണം. ഇടക്ക് ഉടമാവകാശം നഷ്ടപ്പെടുകയോ തൂക്കം കുറയുകയോ ചെയ്താല് സകാത്ത് വേണ്ട. 595 ഗ്രാം വെള്ളിയുടെ വില (ഏകദേശം 37,000 രൂപ..CHECK NEW RITE) കൈവശം വെക്കുമ്പോഴാണ് കറന്സി നോട്ടിന് സകാത്ത് നിര്ബന്ധമാകുക.ഇന്ന് വെള്ളി, സ്വര്ണങ്ങളേക്കാള് ആളുകള് കൈവശം വെക്കുന്നത് കറന്സിയാണ്. പ്രൊവിഡന്റ് ഫണ്ട്, ആഴ്ചക്കുറി, ദിവസ നിക്ഷേപം…ഇങ്ങനെ പല തരത്തിലും ആളുകള്ക്ക് സമ്പാദ്യമുണ്ട്. ഇവ സകാത്ത് നല്കാനുള്ള തുകയായ (ഏകദേശം 37,000 രൂപ CHECK NEW RITE) എത്തിക്കഴിഞ്ഞാല് സകാത്തിന് വേണ്ടി കണക്ക് സൂക്ഷിക്കണം. ഒരുവര്ഷം പൂര്ത്തിയാകുന്നതിന് മുമ്പ് എടുത്തു ഉപയോഗിച്ചുപോയില്ലെങ്കില് അതിന് സകാത്ത് കൊടുക്കണം. ഒന്നും രണ്ടും ലക്ഷത്തിന്റെ കുറിയിടപാടുകള് ഇന്ന് നാട്ടിന്പുറത്ത് പോലും സര്വസാധാരണമാണ്. ആദ്യം ലഭിച്ച് ഉപയോഗിച്ചുപോയാല് സകാത്തില്ല.സകാത്തിന്റെ കണക്കായ 595 ഗ്രാം വെള്ളിയുടെ വില അടച്ചുകഴിഞ്ഞ് പിന്നെ ഒരു കൊല്ലം പൂര്ത്തിയായാല് കുറിയിടപാടുകാരനും സകാത്ത് കൊടുക്കണം. കടമായി കൊടുത്ത പണത്തിനും സകാത്ത് നിര്ബന്ധമാണ്. വാങ്ങിയത് അടച്ചുതീര്ക്കാന് പ്രയാസമില്ലാത്ത മുതലാളിയാണെങ്കില് കൊല്ലം തികഞ്ഞാല് അയാള് തന്നില്ലെങ്കിലും ഉടമ സകാത്ത് കൊടുക്കണം. പാവപ്പെട്ടവന്റെ കൈയിലാണ് കുടുങ്ങിപ്പോയതെങ്കില് തിരിച്ചു ലഭിച്ചതിനു ശേഷം സകാത്ത് നല്കിയാലും മതി.കച്ചവടവും വാടക സ്റ്റോറുംനാട്ടില് പണിയൊന്നുമില്ലാതെ കഴിയുന്ന ശരീഫിന് ജ്യേഷ്ഠന് ഒരു ലക്ഷം രൂപഅയച്ചുകൊടുത്തു. മുഹര്റം ഒന്നിന് ഇത് കൈപ്പറ്റി. സ്വഫര് ഒന്നിന് ശരീഫ് ഈ തുകക്കത്രയും ചെരിപ്പുകള് വാങ്ങി ഒരു കടയാരംഭിച്ചു. ഇനി ഈ കച്ചവടത്തിന്റെ സകാത്ത് എങ്ങനെ കണക്കാക്കണം? ഇവിടെ ശരീഫ് കടയാരംഭിക്കുന്നത് സ്വഫര് ഒന്നിനാണെങ്കിലും അതിനുപയോഗിച്ച ഒരു ലക്ഷം രൂപ അതിന്റെ ഒരു മാസം മുമ്പ് കൈയിലെത്തിയതു കൊണ്ടും ഈ തുക സകാത്ത് നിര്ബന്ധമാകാനുള്ള 595 ഗ്രാം വെള്ളിയുടെ വിലയുള്ളതിനാലും അടുത്ത മുഹര്റം ഒന്നിന് തന്നെ കടയില് സ്റ്റോക്കെടുപ്പ് നടത്തണം. നിലവില് ഉള്ള സാധനങ്ങള്ക്ക് മാര്ക്കറ്റ് വിലയാണ് കൂട്ടേണ്ടത്.ഹോള്സൈല് സാധനങ്ങള്ക്ക് ഹോള്സൈല് മാര്ക്കറ്റ് വിലയും റീട്ടയില് സാധനങ്ങള്ക്ക് റീടെയില് മാര്ക്കറ്റ് വിലയും കണക്കാക്കണം. ഒപ്പം കടം പോയതില് കിട്ടുമെന്ന് ഉറപ്പുള്ളതും കടയില് നിന്നു ആഴ്ചക്കുറിയായോ മറ്റോ നിക്ഷേപിച്ച വല്ലതുമുണ്ടെങ്കില് അതും കൂട്ടണം. (ലഭ്യമായ ലാഭത്തില് നിന്ന് ചെലവായിപ്പോയതൊന്നും കൂട്ടേണ്ടതില്ല. ) ഇത് മൊത്തം രണ്ട് ലക്ഷം രൂപക്കുള്ള മൂല്യമുണ്ടെന്നു വെക്കുക. അതിന്റെ രണ്ടര ശതമാനമായ 5000 രൂപ സകാത്ത് കൊടുക്കണം. കച്ചവടത്തിന്റെ നിസാബും (സകാത്ത് നിര്ബന്ധമാകാനുള്ള മൂല്യം) 595 ഗ്രാം വെള്ളിയുടെ വില(ഏകദേശം 37,000 രൂപ,CHECK NEW RITE)യാണ്. കച്ചവടം ആരംഭിക്കുമ്പോള് 595 ഗ്രാം വെള്ളിയുടെ വിലയുടെ ആസ്തി വേണമെന്നില്ല. കൊല്ലം പൂര്ത്തിയാകുമ്പോള് ഉണ്ടായാല് മതി. ഹോട്ടലുടമകള്, ജ്യൂസ് കടക്കാര് തുടങ്ങിയവര്ക്ക് കൊല്ലം തികയുമ്പോള് ചരക്കുകളുടെ വില കൂട്ടിയിടാന് കൂടുതലൊന്നും ഉണ്ടാകില്ലെങ്കിലും കച്ചവടത്തില് നിന്ന് ലഭിച്ച് നിക്ഷേപിച്ച സംഖ്യയുണ്ടെങ്കില് അതിന്റെ സകാത്ത് കണക്കാക്കണം. ഒരു കടയാരംഭിച്ച് ആറ് മാസം കഴിഞ്ഞപ്പോള് അതിന്റെ ലാഭത്തില് നിന്ന് മറ്റൊരു കട തുടങ്ങിയാല് ആദ്യത്തെ കടക്ക് കൊല്ലം പൂര്ത്തിയാകുമ്പോള് തന്നെ രണ്ടാം കടയുടെ സകാത്തും കൊടുക്കണം. ഇന്ന് പല ഏജന്സികളും അവയുടെ ഉത്പന്നങ്ങള് കടയില് ഇറക്കിക്കൊടുക്കും. വിറ്റതിന് ശേഷമോ അല്പ്പാല്പ്പമായോ കാശ് അടച്ചുതീര്ത്താല് മതി. ഇത് കടമാണ് എന്നതു കൊണ്ട് കച്ചവടത്തിന്റെ സകാത്തില് നിന്നും ഒഴിവാകുകയില്ല.കച്ചവടത്തിന് വേണ്ടി ഇറക്കിയ മുഴുവന് പണവും ലോണ് വാങ്ങിയതാണെങ്കിലും സകാത്ത് നിര്ബന്ധമാണ്. വാടക സ്റ്റോര് നടത്തുന്നയാള് വാടക സാധനങ്ങള്ക്ക് 'വില കെട്ടി' സകാത്ത് കൊടുക്കേണ്ടതില്ല. ഇത് കച്ചവടമല്ലാത്തതാണ് കാരണം. എന്നാല് പീടികമുറികളും മറ്റും വാടകക്കെടുത്ത് മേല്വാടകക്ക് കൊടുക്കുന്നവര് വര്ഷം പൂര്ത്തിയായാല് അതിന് ലഭിക്കാവുന്ന വാടക കൂട്ടിനോക്കി 595 ഗ്രാം വെള്ളിക്കുള്ള വിലയുണ്ടെങ്കില് അതിന് രണ്ടര ശതമാനം സകാത്ത് നല്കണം. കച്ചവടം എന്ന വിഭാഗത്തില് ഉള്പ്പെടുന്നതുകൊണ്ടാണ് ഇത്. ജ്വല്ലറി ഉടമകള് വര്ഷം തികഞ്ഞാല് സ്റ്റോക്കെടുപ്പ് നടത്തണം. 595 ഗ്രാം വെള്ളിയുടെ വില വരുന്ന ഒരു വള മാത്രമാണ് കടയിലുള്ളതെങ്കിലും അതിന് സകാത്ത് നല്കണം. കച്ചവടച്ചരക്ക് എന്ന പരിഗണന ആയതുകൊണ്ട് സകാത്തായി സ്വര്ണം തന്നെ നല്കേണ്ടതില്ല. പണം നല്കിയാലും മതി. കച്ചവടച്ചരക്ക് എന്ന നിലക്കല്ലാതെ സ്വര്ണത്തിനും വെള്ളിക്കും സകാത്ത് കൊടുക്കുമ്പോള് സ്വര്ണവും വെള്ളിയുമായി തന്നെ നല്കണം.
സമ്പാ;VMH wandoor  9605606574

ബദ്ര്‍ യുദ്ധം

ബദ്ര്‍ യുദ്ധം

ബദ്ര്‍ എവിടെ സ്ഥിതി ചെയ്യുന്നു?
– മദീനയില്‍ നിന്നും 135ഉം മക്കയില്‍ നിന്നും 345 ഉം കി.മി. ദൂരത്ത്.
സ്ഥലത്തിന് ബദ്ര്‍ എന്ന പേര് കിട്ടാന്‍ കാരണം?
– ബദ്ര്‍ ബിന്‍ യഖ്‌ലദ് എന്നയാള്‍ താമസിച്ചതിനാല്‍
ഒന്നാം ബദ്ര്‍ എന്ന് ചരിത്രകാരന്മാര്‍ വിശേഷിപ്പിച്ച സംഭവം ഏത്?
– കുര്‍സ് ബ്‌നു ജാബിര്‍ അല്‍ ഫിഹ്‌രി എന്നയാള്‍ മദീനക്കാരുടെ നാല്‍ക്കാലികളെ കൊള്ളയടിച്ചത് അന്വേഷിക്കാന്‍ നബി(സ)യും ഏതാനും അനുയായികളും ബദ്‌റിലേക്ക് പോയെങ്കിലും ഫിഹ്‌രിയെ കണ്ടെത്താതെ തിരിച്ചുപോന്ന സംഭവം.
ബദ്‌റുല്‍ കുബ്‌റാ നടന്നത് എന്ന്?
– ഹിജ്‌റ 2 റമളാന്‍ 17ന്
മുസ്‌ലിം സംഘബലം?
– 313 പേര്‍
ശത്രു സംഘബലം?
– ആയിരത്തോളം പേര്‍
ബദ്‌റിലേക്ക് പുറപ്പെടുമ്പോള്‍ മുസ്‌ലിംകളുടെ ലക്ഷ്യം എന്തായിരുന്നു?
– ശാമില്‍ നിന്നും വരുന്ന അബൂ സുഫ്‌യാന്റെ കച്ചവടസംഘത്തെ നേരിടുക.
മുസ്‌ലിംകളുടെ വാഹനം?
– 70 ഒട്ടകം
നബി(സ)യോടൊപ്പം ഒട്ടകപ്പുറത്ത് സഹയാത്രികര്‍ ആരായിരുന്നു?
– അലി(റ), മര്‍സദ് ബിന്‍ മര്‍സദ്(റ).
സംഘത്തെ മുസ്‌ലിംകളില്‍ നിന്ന് രക്ഷിക്കണമെന്ന് ആവശ്യപ്പെടാന്‍ അബൂ സുഫ്‌യാന്‍ മക്കയിലേക്ക് അയച്ചത് ആരെ?
– ളംളമുബ്‌നു അംറില്‍ ഗിഫാരിയെ.
കച്ചവടസംഘം രക്ഷപ്പെട്ട വാര്‍ത്തയറിഞ്ഞപ്പോള്‍ ഖുറൈശി പക്ഷത്ത് നിന്നും ഒരു സംഘം തിരിച്ചുപോയി. ആര്?
– അഖ്‌നസുബ്‌നു ശരീഖിന്റെ നേതൃത്വത്തില്‍ സഹ്‌റാ ഗോത്രക്കാര്‍.
മുസ്‌ലിംകളുടെ ജലസംഭരണി തകര്‍ക്കാന്‍ വന്നതാര്?
– അസ്‌വദ് ബിന്‍ അബ്ദുല്‍ അസദ്
അസ്‌വദിനെ വധിച്ചത്?
– ഹംസ(റ)
ഖുറൈശി നേതാവ് അബൂ ജഹ്‌ലിനെ വധിച്ചത്?
– മുആദ് ബ്‌നു അംറ്(റ), മുഅവ്വിദ് ബ്‌നു അഫ്‌റാഅ് എന്നീ രണ്ട് കുട്ടികള്‍.
ഖുറൈശി പ്രമുഖന്‍ ഉമയ്യത്തിനെ കൊലപ്പെടുത്തിയത്?
– മുമ്പ് തന്റെ അടിമയായിരുന്ന ബിലാല്‍(റ).
ബദ്‌റില്‍ പിശാച് ആരുടെ വേഷത്തിലാണ് വന്നത്?
– കിനാന ഗോത്രപ്രമുഖന്‍ സുറാഖതുബ്‌നു മാലികിന്റെ വേഷത്തില്‍.
ബദ്‌റിലേക്ക് നബി(സ) പുറപ്പെട്ടത് എന്ന്?
– റമളാന്‍ 12 ശനിയാഴ്ച
മദീനയില്‍ നിസ്‌കാരത്തിന് നേതൃത്വം കൊടുക്കാന്‍ നബി(സ) ഏല്‍പ്പിച്ചത് ആരെ?
– അബ്ദുല്ലാഹിബ്‌നു ഉമ്മി മക്തൂം(റ)നെ.
മദീനയിലെ ഭരണച്ചുമതല നല്‍കിയത് ആര്‍ക്ക്?
– റൗഹാഇല്‍ നിന്നും തിരിച്ചയച്ച അബൂലുബാബ(റ)ന്.
16 വയസ്സുകാരനായ ………………….നെ നബി(സ) തിരിച്ചയച്ചു. പക്ഷെ അദ്ദേഹം കരഞ്ഞു. നബി(സ) അദ്ദേഹത്തിന് യുദ്ധത്തില്‍ പങ്കെടുക്കാന്‍ അനുവാദം നല്‍കി. ബദ്‌റില്‍ ശഹീദാവുകയും ചെയ്തു. ആരാണ് ആ വ്യക്തി?
– ഉമൈറുബ്‌നു അബീ വഖാസ്(റ)
കാലാള്‍ പടയുടെ നേതാവായി നിയമിച്ചത് ആരെ?
– ഖൈസുബ്‌നു അബീ സഅ്‌സഅ(റ)യെ.
കച്ചവടസംഘം രക്ഷപ്പെട്ടെന്ന് മനസ്സിലാക്കിയ അബൂ സുഫ്‌യാന്‍ ഖുറൈശികളോട് മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു. ആരെയാണ് പറഞ്ഞയച്ചത്?
– ഖൈസുബ്‌നു ഇംരില്‍ ഖൈസിനെ
ബദ്‌റില്‍ പങ്കെടുക്കാതെ ബദ്‌രിയ്യ് ആയവരാണ് ഉസ്മാന്‍(റ). കാരണം എന്ത്?
– തന്റെ ഭാര്യയും തിരുനബി(സ)യുടെ മകളുമായ റുഖിയ്യ(റ) ബദ്ര്‍ സമയത്ത് രോഗശയ്യയിലായിരുന്നു. ശുശ്രൂഷക്ക് തിരുനബി(സ) ഉസ്മാന്‍(റ)ന് അനുവാദം കൊടുത്തു.
ബദ്‌റില്‍ മുസ്‌ലിം പക്ഷത്തെ പതാക വാഹകന്‍?
– മുസ്വ്അബ് ബ്‌നു ഉമൈര്‍(റ)
സൈന്യത്തിന്റെ ഇരുപാര്‍ശ്വങ്ങളിലും കറുത്ത ഓരോ പതാക ഉണ്ടായിരുന്നു. അത് വഹിച്ചിരുന്നത്?
– അലി(റ)വും ഒരു അന്‍സ്വാരിയും
ബദ്‌റിന്റെ ആദ്യമുസ്‌ലിം രക്തസാക്ഷി?
– ഉമര്‍(റ)ന്റെ അടിമയായിരുന്ന മിഹ്ജഅ്(റ) ‌

ﺍَﻟﻠَّﻬُﻢَّ ﺻَﻞِّ ﺻَﻠَﻮﺓً ﻛَﺎﻣِﻠَﺔً ﻭَﺳَﻠِّﻢْ ﺳَﻼَﻣًﺎ ﺗَﺎﻣًّﺎ ﻋَﻠَﻰ ﺳَﻴِّﺪِﻧَﺎ ﻣُﺤَﻤَّﺪٍﻥِ ﺍﻟَّﺬِﻱ ﺗَﻨْﺤَﻞُّ ﺑِﻪِ ﺍﻟْﻌُﻘَﺪُ ﻭَﺗَﻨْﻔَﺮِﺝُ ﺑِﻪِ ﺍﻟْﻜُﺮَﺏُ ﻭَﺗُﻘْﻀَﻰ ﺑِﻪِ ﺍﻟْﺤَﻮَﺍﺋِﺞُ ﻭَﺗُﻨَﺎﻝُ ﺑِﻪِ ﺍﻟﺮَّﻏَﺎﺋِﺐُ ﻭَﺣُﺴْﻦُ ﺍﻟْﺨَﻮَﺍﺗِﻢِ ﻭَﻳُﺴْﺘَﺴْﻘَﻰ ﺍﻟْﻐَﻤَﺎﻡُ ﺑِﻮَﺟْﻬِﻪِ ﺍﻟْﻜَﺮِﻳﻢِ ﻭَﻋَﻠَﻰ ﺁﻟِﻪِ ﻭَﺻَﺤْﺒِﻪِ ﻓِﻲ ﻛُﻞِّ ﻟَﻤْﺤَﺔٍ ﻭَﻧَﻔَﺲٍ ﺑِﻌَﺪَﺩِ ﻛُﻞِّ ﻣَﻌْــﻠُﻮﻡٍ
☆☆☆☆☆☆☆☆☆☆☆☆☆☆

ആയിശാ.. നാല് കാര്യം ചെയ്യാതെ നീ ഉറങ്ങരുത്.

ആയിശാ.. നാല് കാര്യം ചെയ്യാതെ നീ ഉറങ്ങരുത്.
============================================

ആയിശാ, നാല് കാര്യം ചെയ്യാതെ നീ ഉറങ്ങരുത്.
ഒന്ന്‍: ഖുര്‍ആന്‍ മുഴുവന്‍ ഒതുക.

രണ്ട്: അമ്പിയാക്കളുടെ ശുപാര്‍ശ ലഭിക്കാന്‍ പരിശ്രമിക്കുക.

മൂന്ന്‍: എല്ലാ മുസ്‌ലിംകളുടെയും സ്നേഹം കൈവരിക്കുക.

നാല്: ഹജ്ജും ഉംറയും നിര്‍വഹിക്കുക.

ഈ ഉപദേശം കഴിഞ്ഞ് നബി(സ) നിസ്കാരത്തില്‍ ഏര്‍പ്പെട്ടു. നിസ്കാരശേഷം നബി(സ) തങ്ങളോട് മഹതി ചോദിച്ചു:

"എനിക്കെങ്ങനെയാണ് ഉറങ്ങുന്നതിനു മുമ്പ് ഇവകള്‍ ചെയ്യാന്‍ സാധിക്കുക?"

നബി(സ) മറുപടി പറഞ്ഞു:
മൂന്ന്‍ ഇഖ്'ലാസ് (ഖുല്‍ഹുവല്ലാഹു) ഒതിയാല്‍ ഖുര്‍ആന്‍ മുഴുവന്‍ ഓതിയ ഫലമാണ്.

എനിക്കും മറ്റു മുര്‍സലീങ്ങള്‍ക്കും സ്വലാത്ത് ചൊല്ലിയാല്‍ അമ്പിയാക്കളുടെ ശുപാര്‍ശ ലഭിക്കും.

"എല്ലാ മുഅ'മിനീങ്ങള്‍ക്കും പൊറുക്കണേ റബ്ബേ" എന്ന് ദുആ ചെയ്താല്‍ അവരുടെ സ്നേഹവും നിനക്ക് ലഭിക്കും.

سبحان الله و الحمد لله و لا اله الا الله و الله اكبر എന്ന് ചൊല്ലിയാല്‍ ഹജ്ജും ഉംറയും നിര്‍വഹിച്ച ഫലവും ലഭിക്കും.

അല്ലാഹു തൌഫീഖ് നല്‍കട്ടെ...

സ്വല്ലല്ലാഹു അലാ മുഹമ്മദ്‌സ്വല്ലല്ലാഹു അലൈഹി വസ്വല്ലം
സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹി വസ്വല്ലം
അബൂഹുറൈറ(റ) നിവേദം: നബി(സ) അരുളി: നോമ്പ് ഒരു പരിചയാണ്. അതിനാല്‍ നോമ്പ്കാരന്‍ തെറ്റായ പ്രവര്‍ത്തികള്‍ ചെയ്യാതിരിക്കുകയും വിഡ്ഢിത്തം പ്രകടിപ്പിക്കാതിരിക്കുയും ചെയ്യട്െ. വല്ലവനും അവനോട് ശണ്ഠ കൂടുകയോ അവനെ ശകാരിക്കുകയോ ചെയ്തെങ്കില്‍ അവന്‍ നോമ്പ്കാരനാണ് എന്ന് രണ്ടു പ്രാവശ്യം അവന്‍ പറയട്ടെ. എന്‍റെ ആത്മാവിനെ നിയന്ത്രിക്കുന്ന അല്ലാഹു സത്യം! നോമ്പുകാരന്‍റെ വായയുടെ മണം അല്ലാഹുവിന്റ അടുത്തു കസ്തൂരിയേക്കാള്‍ സുഗന്ധമുള്ളതാണ്. (അല്ലാഹു പറയുന്നു)അവന്‍ അവന്‍റെ ഭക്ഷണ പാനീയങ്ങളും ദേഹേച്ഛയും എനിക്കുവേണ്ടിയാണുപേക്ഷിച്ചിരിക്കുന്നത്. നോമ്പ് എനിക്കുള്ളതാണ്. ഞാന്‍ തന്നെയാണ് അതിനു പ്രതിഫലം നല്‍കുക. ഓരോ നന്മക്കും പത്തിരട്ടിയാണ് പ്രതിഫലം. (ബുഖാരി. 3. 31. 118)
ഇമാം തുര്മുദി [റ] പറയുന്നു 15അടയാളം നിങ്ങളുടെ കണ്ണില് കണ്ടാൽ നിങ്ങള് കിയാമത്ത്നാളിനെ ദിവസം .അടയാളപ്പെടുത്തണം എന്നു നബി(സ) പറഞ്ഞിരിക്കുന്നു.

⚠ പൊതു ഖജനാവ് കട്ടുമുടിക്കുന്ന ഭരണാധികാരികളുടെ കാലം വന്നാല്

⚠ ഒരാളെയും വിശ്വസിക്കാന് വയ്യാത്തകാലം വന്നാല്

⚠ പണക്കാരന് സകാത്കൊടുക്കാതെ പാവങ്ങളുടെ ഹഖ് തിന്നുന്നകാലം വന്നാല്.

⚠അല്ലാഹുവിന്റെദീനിന്റെ ആവശ്യത്തിനുവേണ്ടിയല്ലാതെ ദീന് കൊണ്ട്  തട്ടിക്കളിക്കുന്ന കാലം വന്നാല്

⚠ഭാര്യമാരെ ഭയപ്പെട്ടു കൊണ്ട്ഭര്ത്താവക്കന്മാര്ക്ക് ജീവിക്കേണ്ടകാലം വന്നാല്

⚠ സ്വന്തം ഉമ്മായെ മക്കള് തരം താഴ്ത്തുന്നകാലം വന്നാല്

⚠ബന്ധുക്കളെക്കാളും കൂട്ടുകാര്ക്ക് മുന്തിയസ്ഥാനം നല്കു്ന്ന കാലം വന്നാല്

⚠ പിതാവിനെ വീട്ടില് നിന്നും പുറത്താക്കുന്നകാലം വന്നാല്

⚠പള്ളികളില് തർക്കം തുടങ്ങുന്നകാലം വന്നാല്

⚠ജനങ്ങള് തിരഞ്ഞെടുക്കുന്ന ഭരണാധികാരികള് കള്ള്കുടിയന്മാരും പെണ്ണ് പിടിയന്മാരുമാകുന്നകാലം വന്നാല്

⚠ഒരാളെ പേടിച്ചുജനങ്ങള്ക്ക്െ കഴിയേണ്ടി വരുന്നകാലം വന്നാല്

⚠പാട്ട് പാടി നടക്കുന്ന പെണ്ണുങ്ങൾ പെരുകുന്ന കാലം വന്നാല്

⚠സംഗീത ഉപകരണങ്ങള് വര്ദ്ധിക്കുന്നകാലം വന്നാല്..

⚠ലോകമാകെ മദ്യത്തിന്റെ കീഴിലാകുന്ന ഒരു കാലം വന്നാല്

⚠കഴിഞ്ഞു പോയ നല്ല വെക്തിത്വങ്ങളെ അവസാനംവരുന്നവര് കുറ്റം പറയുന്നകാലം വന്നാല്

നബി തങ്ങള് തുടരുന്നു. ഈ 15 അടയാളങ്ങള് കണ്ടുതുടങ്ങിയാല് ലോകത്ത് കൊടും കാറ്റുഉണ്ടാകും. ഇടയ്ക്കിടെ ഭൂമി കുലുക്കങ്ങളുണ്ടാകും ഭൂമിയുടെ പലഭാഗങ്ങളില് പിളരും :::

ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് !
   - (വിശുദ്ധ ഖുർആൻ) -
എന്താണ് മരണം..,? സയന്‍സിനു ഇന്നേ വരെ
വ്യക്തമായ ഉത്തരമില്ല.

പണ്ട് ജൂത പണ്ഡിതന്മാര്‍ നബിയോട് ചോദിച്ചു

''നബിയെ എന്താണ് ആത്മാവ്..?''

നബി ﷺ പറഞ്ഞു ''എനിക്കറിയില്ല..''

പിന്നീട് ഖുര്‍ ആന്‍ അവതരിച്ചു

'' നിന്നോടവര്‍ ആത്മാവിനെപ്പറ്റി ചോദിക്കുന്നു. പറയുക: ആത്മാവ്‌ എന്‍റെ രക്ഷിതാവിന്‍റെ കാര്യത്തില്‍ പെട്ടതാകുന്നു. അതിനെ പറ്റിയുള്ള അറിവ് അല്‍പമല്ലാതെ മനുഷ്യര്‍ക്ക്‌ നല്‍കപ്പെട്ടിട്ടില്ല.''

(Qur-an 17/85)

അതായതു ആത്മാവ് എന്നത് അല്ലാഹുവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്ന് സാരം..

ആദ്യ മനുഷ്യന്‍ ആദമിലേക്കു '' അള്ളാഹു തന്നില്‍ നിന്നുള്ള ആത്മാവ് ഊതി'' എന്ന് ഖുര്‍ ആന്‍ പറയുന്നു...

''ഊതുക'' എന്നത് ശ്വാസവുമായി ബന്ധപ്പെട്ടിരിക്കുന്നുവല്ലോ..
അത് കൊണ്ടാണ് ശ്വാസം
അധിക നേരം പിടിച്ചു നില്‍ക്കാന്‍ ആര്‍ക്കും സാധിക്കാത്തത്..

ശ്വാസം നിലച്ചുള്ള മരണം വളരെ വേഗം സംഭവിക്കുന്ന ഒന്നാകുന്നതിന്‍റെ പിന്നിലെ രഹസ്യവും അത് തന്നെ..

ഉറക്കം എന്നത് താല്‍ക്കാലിക മരണമാണെന്ന്
ഖുര്‍ ആന്‍ പറയുന്നു..
ഉറക്കത്തില്‍ മരണപ്പെടുന്നതിനെ പറ്റിയും വ്യക്തമാക്കുന്നു..

''ആത്മാവുകളെ അവയുടെ മരണവേളയില്‍ അല്ലാഹു പൂര്‍ണ്ണമായി ഏറ്റെടുക്കുന്നു..
മരണപ്പെടാത്തവയെ അവയുടെ ഉറക്കത്തിലും.
എന്നിട്ട്‌ ഏതൊക്കെ ആത്മാവിന്‌ അവന്‍ മരണം
വിധിച്ചിരിക്കുന്നുവോ അവയെ അവന്‍ പിടിച്ചു വെയ്ക്കുന്നു.
മറ്റുള്ളവയെ നിശ്ചിതമായ ഒരു അവധിവരെ അവന്‍ വിട്ടയക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും ഇതില്‍
ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ ദൃഷ്ടാന്തങ്ങളുണ്ട്‌.''
(Qur-an 39/42)

എല്ലാ മരണവും നാം മറക്കുകയാണ്.. എത്ര പേര്‍
നമ്മുടെ കുടും ബത്തില്‍ , സുഹൃത്തുക്കളില്‍ ,തന്നെ മരിച്ചു..? അവര്‍ ഇപ്പൊ മരണം എന്തെന്ന്
അറിഞ്ഞു.. ദൈവം എന്തെന്ന് അറിഞ്ഞു..
നാളെ നമ്മളും അറിയും... ആഘോഷങ്ങള്‍ നിറഞ്ഞ
ഭൂമിയെ നാം കാണുന്നുള്ളൂ.. മണ്ണിനടിയില്‍
കിടക്കുന്ന വരെ നാം ഓര്‍ക്കുന്നില്ല...

നബി ഒരിക്കല്‍ ബാലനായ അനസിനോട് പറഞ്ഞു

'' മകനെ, നീ അല്ലാഹുവിനെ സൂക്ഷിക്കുക,
എങ്കില്‍ ഒരു വഴികാട്ടിയായി അവന്‍ നിനക്ക് മുന്നിലുണ്ടാകും... രാവിലെയായാല്‍ നീ രാത്രി പ്രതീക്ഷിക്കരുത്... രാത്രിയായാല്‍ പകലും..
നിന്‍റെ ഈ ജീവിതത്തില്‍ നീ പരലോകത്തിന്
വേണ്ടി കരുതിവെക്കുക..''

മരണം കഠിനമായ വേദനയാണ്.. പണ്ഡിതന്മാര്‍
പറയുന്നത് പ്രസവ വേദന മരണ വേദനയുടെ
നാല്‍പ്പതില്‍ ഒരംശം മാത്രമാണെന്നാണ്..

മരണമടുത്ത മനുഷ്യന് മരണത്തിന്‍റെ മാലാഖ
വരുന്നത് കാണുമ്പോള്‍ ''ഇതെന്തു കാഴ്ച''
എന്നാണു ആദ്യം അമ്പരക്കുക..

ആ അമ്പരപ്പ് തീരും മുന്‍പേ ആത്മാവ് ശരീരത്തില്‍
നിന്നും വലിച്ചെടുക്കപ്പെടും...
കണ്ണുകള്‍ ആത്മാവിനെ പിന്തുടരും..

അതോടെ നിന്‍റെ അവസരം കഴിഞ്ഞു..

നിന്‍റെ വീര വാദം , നിന്‍റെ കൊലവിളികള്‍, നിന്‍റെ അഹങ്കാരം.. നിന്‍റെ സുന്ദരിപ്പട്ടം..

എല്ലാം തീര്‍ന്നു... നീ വെറും ശവം...നാറുന്ന ശവം
മാത്രം

ഇനി നിന്നെ രക്ഷിക്കാന്‍ നിന്‍റെ നല്ല
കര്‍മ്മങ്ങള്‍ക്ക് മാത്രമേ കഴിയൂ...

അതിനു നിനക്ക് നല്ല കര്‍മ്മങ്ങള്‍ എവിടെ?

നിന്‍റെ പകുതി ജീവിതം ചാറ്റ് റൂമില്‍ തീര്‍ന്നു..
പിന്നെ കുറെ നേരം നീ സുന്ദരന്‍/ .-,/സുന്ദരി
ചമഞ്ഞു തീര്‍ത്തു..

പിന്നെ കുറെ പൊങ്ങച്ചം, പരദൂഷണം,
അവിഹിത ബന്ധം, വഞ്ചന..
ഇതിനിടയ്ക്ക് നിനക്ക് മരണത്തെ ഓര്‍ക്കാന്‍ സമയമുണ്ടായിരുന്നോ?
മരണം വന്നപ്പോള്‍ നീ അന്ധാളിക്കുകയും ചെയ്തു..

ഏതു രാജാവ് മരിച്ചാലും പിന്നെയത് ശവം/മയ്യിത്ത് ആണ്..
ശവം ദഹിപ്പിച്ചോ, മയ്യിത്ത്‌ അടക്കിയോ എന്നൊക്കെയേ നമ്മള്‍ ചോദിക്കൂ..

ആറടി മണ്ണ് പോലും സ്വന്തമായി ഇല്ലാത്ത
നമ്മള്‍ പിന്നെന്തിനാണ്
അന്യന്‍റെ ധനം പിടിച്ചടക്കാനും ,
കോടികളുടെ മണി മാളികകള്‍ കെട്ടിപ്പൊക്കാനും മത്സരിക്കുന്നത്?

ഞാനും മരിക്കും, നിങ്ങളും മരിക്കും
നമ്മുടെ കര്‍മ്മ ഫലങ്ങള്‍ മാത്രം ബാക്കി നില്‍ക്കും
എല്ലാവർക്കും മരണം വരെ അവധിയുണ്ട്.

ഖുര്‍ ആന്‍ പറയുന്നു..

'' എല്ലാം നശിക്കുന്നതാണ്... നിന്‍റെ നാഥന്‍
മാത്രം ബാക്കിയാകും''

അതെ അവന്‍ മാത്രം ബാക്കിയാകും.. ആകാശ
ഭൂമികള്‍ സൃഷ്ടിച്ചവന്‍..
എന്നിട്ടും നമ്മള്‍ പറയുന്നു.... നമുക്കാണ്
കഴിവുള്ളതെന്ന്..
ദൈവമില്ല എന്നുള്ള നമ്മുടെ സകല
അഹങ്കാരവും തീരുന്നത് മരണം
എന്ന സത്യത്തിനു മുന്നിലാണ്..

''നാളെ താന്‍ എന്താണ്‌ പ്രവര്‍ത്തിക്കുക എന്ന്‌
ഒരാളും അറിയുകയില്ല.
താന്‍ ഏത്‌ നാട്ടില്‍ വെച്ചാണ്‌ മരിക്കുക എന്നും
ഒരാളും അറിയുകയില്ല. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു...''
( ഖുര്‍ ആന്‍ 31/34)

''(മനുഷ്യരെ) മരണമടുത്ത ഒരുവന്‍റെ ജീവന്‍
അവന്‍റെ തൊണ്ടക്കുഴിയോളമെത്തുകയും ,
അവന്‍ മരിക്കുന്നത് നിങ്ങള്‍ നോക്കിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍,

അവനില്‍ നിന്നും പോകുന്ന ജീവനെ
കൊണ്ട് തിരികെ വരുത്താന്‍ ആകുന്നില്ല..
നിങ്ങള്‍ അത്ര കഴിവുള്ളവരാണെങ്കില്‍.....,..

അന്നേരം അവനുമായി ഏറ്റവും അടുത്തവന്‍ നാം ആകുന്നു..
നിങ്ങള്‍ക്കത് കാണുന്നില്ലെന്ന് മാത്രം..''

( Qur-an 56/83-87)

ഇത് ഫോര്‍വേഡ്‌ ചെയ്യുക

''ഒരു നന്‍മ അറിയിച്ചു കൊടുക്കുന്നവന്‍ ആ   നന്‍മ ചെയ്യുന്നവനെ പോലെയാണ്..     .... I