_______________
വ്യഭിചാരം
_______________
▪ലോകം ഇന്നു നേരിടുന്ന ഏറ്റവും വലിയ തിന്മകളിലൊന്ന് വ്യഭിചാരമാണ്. ലൈംഗികവിശുദ്ധി ഒരു കടങ്കഥയായി മാറുന്ന അവസ്ഥയിലേക്കാണ് ലോകം നീങ്ങിക്കൊണ്ടിരിക്കുന്നത്
▪ഇസ്ലാം വ്യഭിചാരത്തെ, വിവാഹപൂര്‍വ-ദാമ്പത്യേതര ലൈംഗിക ബന്ധത്തെ ശക്തമായി വിലക്കിയിട്ടുണ്ട്. ⛔⛔
▪അതിലേക്ക് നയിക്കുന്ന മുഴുവന്‍ മാര്‍ഗങ്ങളുടെയും കവാടങ്ങള്‍ ഇസ്ലാം കൊട്ടിയടച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അടിയുറച്ച ഒരു വിശ്വാസി ആ നീചമാവൃത്തിയില്‍ ഏര്‍പ്പെടില്ല. ⛔
▪ ഒട്ടുമിക്ക സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ബന്ധങ്ങളും വെറും സൗഹൃദത്തിലാണ് തുടങ്ങുക. പക്ഷേ ഇത്തരം സൗഹൃദങ്ങള്‍ അവസാനിക്കുക അശ്ലീല ബന്ധത്തിലായിരിക്കും.
▪ 2011 ലെ മൂന്നിലൊന്ന് വിവാഹമോചനങ്ങള്‍ക്കും വഴിവെച്ചത് ലോകത്തിലെ ഏറ്റവും വലിയ സൗഹൃദ കൂട്ടായ്മയായ ഫേസ്ബുക്കാണെന്ന് ലണ്ടനിലെ നിയമ വ്യവഹാര സ്ഥാപനമായ ഡിവോഴ്‌സ് ഓണ്‍ലൈന്‍ ഈയിടെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
▪പഴയ കാലത്തെ അപേക്ഷിച്ച് സ്ത്രീപുരുഷന്മാര്‍ക്കിടയില്‍ വികാരങ്ങള്‍ കൈമാറാനും പങ്കുവെക്കാനും മൊബൈലും ഇന്റര്‍നെറ്റുമാക്കെ കൂടുതല്‍ സാധ്യതകളൊരുക്കുന്നുണ്ട് എന്ന വസ്തുത നിഷേധിച്ചിട്ട് കാര്യമില്
▪വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:
”നിങ്ങള്‍ വ്യഭുചാരത്തെ സമീപിച്ചുപോകരുത്. തീര്‍ച്ചയായും അത് ഒരു നീചവൃത്തിയും ദുഷിച്ച മാര്‍ഗവുമാകുന്നു”
(17:32).
▪വ്യഭിചാരത്തിലേക്ക് നയിക്കുന്ന നോട്ടവും സംസാരവുമെല്ലാം ഇസ്ലാം വിലക്കുന്നു. ⛔
▪ഇസ്ലാം നിഷ്കര്‍ശിക്കുന്ന വസ്ത്രധാരണ രീതി ഇവിടെ പ്രത്യേകം സ്മരിക്കേണ്ടതുണ്ട്.
▪ അര്‍ധനഗ്നകളായി പുറത്തിറങ്ങുന്ന സ്ത്രീകള്‍ പുരുഷന്റെ വികാരത്തെ ഇളക്കിവിടുകയും ഒരുവേള അക്കാരണത്താല്‍ അക്രമത്തി ന് വിധേയമാകുകയും ചെയ്യുന്നു എന്നത് യാഥാര്‍ഥ്യമാണ്.
നബി (സ്വ) പറയുന്നു:
➡ "ആദം സന്തതിയുടെ ഓരോ ശരീരഭാഗത്തിനും വ്യഭിചാരത്തില്‍ പങ്ക് നിര്‍ണയിക്കപ്പെട്ടിട്ടുണ്ട്.
കണ്ണിന്റെ വ്യഭിചാരം നോട്ടവും
കാതിന്റേത് കേള്‍വിയും
✋കയ്യിന്റേത് പിടുത്തവും കാലിന്റേത് നടത്തവും
നാവിന്റേത് സംസാരവുമാണ്. മനസ്സ് കൊതിക്കുന്നു; ലൈംഗികാവയവം അതിനെ സാക്ഷീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നു.''
(അബൂദാവൂദ്)
_________________________
വിവാഹം
_________________________
▪മനുഷ്യപ്രകൃതിയുടെ ഭാഗമാണ് ലൈംഗികതയും പ്രത്യുത്പാദനവുമൊക്കെ. എന്നാല്‍ അത് മാന്യവും ക്രിയാത്മകവുമായ രീതിയില്‍ തിരിച്ചുവിടുകയാണ് ഇസ്ലാം വിവാഹത്തിലൂടെ ചെയ്യുന്നത്.
▪അല്ലാഹു പറയുന്നു:
➡ "നിങ്ങളിലുള്ള അവിവാഹിതരെയും നിങ്ങളുടെ അടിമകളില്‍നിന്നും അടിമസ്ത്രീകളില്‍നിന്നും നല്ലവരായിട്ടുള്ളവരെയും നിങ്ങള്‍ വിവാഹബന്ധത്തിലേര്‍പ്പെടുത്തുക. അവര്‍ ദരിദ്രരാണെങ്കില്‍ അല്ലാഹു തന്റെ അനുഗ്രഹത്തില്‍നിന്ന് അവര്‍ക്ക് ഐശ്വര്യം നല്‍കുന്നതാണ്. അല്ലാഹു വിപുലമായ കഴിവുള്ളവനും സര്‍വജ്ഞനുമത്രെ.''
(ക്വുര്‍ആന്‍ 24:32)
നബി (സ്വ) പറഞ്ഞു:
➡"യുവ സമൂഹമെ നിങ്ങളില്‍ വിവാഹത്തിന് സാധിക്കുന്നവര്‍ വിവാഹം ചെയ്യുക,
തീര്‍ച്ചയായും അത് ദൃഷ്ടി നിയന്ത്രിക്കാനും ലൈംഗികാവയവങ്ങളെ കാത്തുസൂക്ഷിക്കാനും സഹായകമാണ്.
അതിന് സാധിക്കാത്തവര്‍ നോമ്പ് അനുഷ്ടിച്ചുകൊള്ളട്ടെ. അത് അയാള്‍ക്ക് സംരക്ഷണമാണ്.'' (ബുഖാരി, മുസ്ലിം)
_________________________
വസ്ത്രധാരണ രീതി
_________________________
▪ആകര്‍ഷണീയമായ മധുരപലഹാരങ്ങള്‍ തുറന്ന് വെച്ചാല്‍ ഈച്ചയും ഉറുമ്പും പാറ്റയുമൊക്കെ അവയില്‍ വന്നിരിക്കുന്നത് സ്വാഭാവികം മാത്രം.
➡തങ്ങളുടെ നഗ്നതാ പ്രദര്‍ശനത്തിലൂടെ 'സുഖം' അനുഭവിക്കുന്നവരും മറ്റുള്ളവരുടെ നഗ്നതകള്‍ നോക്കി ആസ്വാദനം കണ്ടെത്തുന്നവരും ഒരുതരം മാനസികരോഗികളാണെന്നതാണ് സത്യം.
▪നമ്മെ സൃഷ്ടിച്ച് നമുക്കുവേണ്ട എല്ലാം ഇവിടെ സംവിധാനിച്ച പടച്ചതമ്പുരാന്റെ നിയമശാസനകള്‍ അനുസരിച്ച് ജീവിക്കലാണ് സുരക്ഷയുടെ ഉത്തമമാര്‍ഗം.
▪അല്ലാഹു പറയുന്നു:
"നബിയേ, നിന്റെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെമേല്‍ താഴ്ത്തിയിടാന്‍ പറയുക.
അവര്‍ തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്.
അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.'' (ക്വുര്‍ആന്‍ 33:59)
നബി (സ്വ) പറയുന്നു:
➡ "വസ്ത്രം ധരിച്ചിട്ടും വിവസ്ത്രകളായ ചില സ്ത്രീകള്‍ ചാഞ്ഞും ചരിഞ്ഞും (അന്യരെ വശീകരിച്ച്) നടക്കുന്നവര്‍. ഒട്ടകത്തിന്റെ പൂഞ്ഞ പോലെയിരിക്കും അവരുടെ ശിരസ്സുകള്‍. അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. വിദൂരത്തേക്കടിച്ചുവീശുന്ന സ്വര്‍ഗത്തിന്റെ പരിമളം പോലും അവര്‍ക്കാസ്വദിക്കാന്‍ സാധിക്കുകയില്ല.''
(മുസ്ലിം, അഹ്മദ്)
▪ഇരുലോകത്തും നഷ്ടവും അപകടവും മാത്രമാണ് ഇസ്ലാമിക വസ്ത്രധാരണരീതികളെ അവമതിക്കുന്നവര്‍ക്കുണ്ടാവുക എന്ന് ചുരുക്കം.
__________________________
അന്യ സ്ത്രീ പുരുഷനുമാർ തനിച്ചാവല്‍
__________________________
▪ജോലിയുടെയും സൌഹൃദത്തിന്റെയുമൊക്കെ പേരില്‍ അന്യപുരുഷനും സ്ത്രീയും തനിച്ചാകുന്നത് ഇന്ന് പതിവ് കാഴ്ചകളാണ്.
▪ഇത്തരം 'തനിച്ചാവലു'കള്‍ മറ്റ് പല തിന്മകളിലേക്കും കൊണ്ടെത്തിക്കുമെന്നതിന് എത്രയോ അനുഭവങ്ങളുമുണ്ട്.
▪ എന്നാലും ഇതൊന്നും പാടില്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ വരട്ടുവാദക്കാരും യാഥാസ്ഥിതികരും കാലം തിരിയാത്തവരുമൊക്കെയായിട്ടായിരിക്കും ആധുനിക തലമുറ ചിത്രീകരിക്കുക.
എന്നാല്‍ നബി (സ്വ) പറയുന്നത് കാണുക:
➡"ഒരു പുരുഷനും അന്യ സ്ത്രീയുമായി തനിച്ചാകരുത്'' (ബുഖാരി).
▪അത്തരം സാഹചര്യങ്ങളില്‍ മൂന്നാമനായി പിശാചുണ്ടാകുമെന്നും
നബി (സ്വ) ഉണര്‍ത്തി
(അഹ്മദ്, തിര്‍മിദി)
[ഇത് ഷെയർ ചെയ്‌ത് നമ്മുടെ സുഹൃത്തുക്കളില്‍ എത്തിക്കാന്‍ ശ്രമിക്കുക]
▫《ഒരു നന്‍മ ഒരാളെ ചെയ്യാന്‍ പ്രേരിപിച് അദ്ധേഹം അത് ചെയ്‌താല്‍ അവർക്ക് ലഭിക്കുന്നത് പോലെയുള്ള പ്രതിഫലം നമുക്കും ലഭിക്കുന്നതാണ്.....
അള്ളാഹു നമ്മുടെ പാപങ്ങളെല്ലാം പൊറുത്തു അവന്റ ജന്നാത്തുനഹീമില്‍ ഒരുമിച് ക്കൂട്ടി അനുഗ്രഹിക്കുമാറാവട്ടെ.
آمين يا رب العالمين
No comments:
Post a Comment