സംയോഗ മര്യാദകൾ പാലിക്കുക.
==================
ഇസ്ലാമിക പഠനങ്ങള്‍
വാട്സ്ആപ്പ് ഗ്രൂപ്പ് - 9446607973
സംയോഗം ചെയ്യാന്‍ ആരംഭിക്കുമ്പോള്‍ (അല്ലാഹുവിന്റെ നാമത്തില്‍, അല്ലാഹുവേ, എനിക്കും എനിക്ക് നല്‍കുന്ന സന്താനത്തിന്നും പിശാചിനെ നീ ദൂരീകരിക്കേണമേ) എന്ന് ചൊല്ലിയാല്‍ അതില്‍ സന്താനമുണ്ടാകുന്ന പക്ഷം പിശാച് അതിനെ ഉപദ്രവിക്കുകയില്ല.
ഖിബ്‌ലാക്ക് തിരിഞ്ഞു സംയോഗം ചെയ്യാതിരിക്കുന്നതും രണ്ടുപേരും സംയോഗാവസരം ഒരു തുണികൊണ്ട് ശരീരം മുഴുവനും മൂടുന്നതും സുന്നത്താണ്. സംയോഗത്തിന് മുമ്പ് ചുംബനംകൊണ്ടും മഹിമയുള്ള സംസാരം കൊണ്ടും അവളുമായി ഉല്ലസിക്കുന്നത് സുന്നത്തുണ്ട്. സംയോഗം ചെയ്യുമ്പോള്‍ തന്റെ ആഗ്രഹം ആദ്യം പൂര്‍ത്തീകരിച്ചാല്‍ അവളുടേത് പൂര്‍ത്തീകരിക്കുന്നത് വരെ താമസിപ്പിക്കേണ്ടതാണ്.
വെള്ളിയാഴ്ച രാവിലും (വ്യാഴാഴ്ച അസ്തമിച്ച രാത്രി) വെള്ളിയാഴ്ച പകലും സംയോഗം ചെയ്യുന്നത് സുന്നത്താണ്. അവളുടെ ആവശ്യവും ആവേശവും കണക്കിലെടുത്തു സംയോഗത്തിന്റെ എണ്ണത്തില്‍ ഏറ്റക്കുറവ് വരുത്തുന്നതും സ്ത്രീയെ സംതൃപ്തയാക്കേണ്ടതും അവന്റെ കടമയില്‍ പെട്ടതാകുന്നു.
ആര്‍ത്തവരക്തമുള്ളപ്പോഴും അത് നിന്ന ശേഷം കുളിച്ചു ശുദ്ധിയാകുന്നതിന്ന് മുമ്പും സംയോഗം ചെയ്യരുത്. മലദ്വാരത്തില്‍ ഭോഗിക്കല്‍ നിഷിദ്ധമാണ്.
അത് ആര്‍ത്തവമുള്ളവളെ സംയോഗം ചെയ്യുന്നതിനേക്കാള്‍ കടുത്ത കുറ്റമാകുന്നു.
ആര്‍ത്തവമുള്ളവളോടൊന്നിച്ചു ശയിക്കുന്നതിന്നോ ഭക്ഷിക്കുന്നതിന്നോ മറ്റോ യാതൊരു വിരോധവുമില്ല.
ഇസ്ലാമിക പഠനങ്ങള്‍
വാട്സ്ആപ്പ് ഗ്രൂപ്പ് - 9446607973
ജനാബത്ത് (വലിയ അശുദ്ധി) ഉള്ളപ്പോള്‍ ശരീരത്തിലെ മുടി, നഖം, രക്തം എന്നിവ നീക്കുന്നത് ശ്രദ്ധിക്കേണ്ടതാണ്. അങ്ങനെ നീക്കിയ മുടി മുതലായവ ജനാബത്തോട്കൂടി പരലോകത്ത് ഹാജറാകും. സന്താനോല്‍പാദനം തടയാന്‍ വേണ്ടി സ്ഖലനാവസരം ഇന്ദ്രിയം പുറത്തേക്ക് വിടുന്നതു നല്ലതല്ല. അല്ലാഹുവിന്റെ അലംഘനീയ നിശ്ചയം ആ സംയോഗത്തില്‍ സന്താനം ജനിക്കണമെന്നതാണെങ്കില്‍ ഇത് കൊണ്ട് പ്രയോജനമൊന്നുമുണ്ടാകുന്നതല്ല. എങ്കിലും അത് അനുവദനീയമാണ്.
സ്ത്രീയുടേയും പുരുഷന്റേയും ഇന്ദ്രിയും കൂടിച്ചേര്‍ന്നാണ് സന്താനോല്‍പാദനുണ്ടാകുന്നത്. ആണ്‍കുഞ്ഞ് പിറന്നാല്‍ സന്തോഷവും പെണ്‍കുഞ്ഞ് പിറന്നാല്‍ വെറുപ്പും ഉണ്ടാകുന്നത് ശരിയല്ല.
പെണ്‍കുട്ടിയില്‍ അല്ലാഹുവിന്റെ അപാരമായ പ്രതിഫലവും ധാരാളം രക്ഷയും അവന്ന് നല്‍കപ്പെടുന്നതാ
ണ്.
ഒരാള്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറക്കുകയും അതിന്ന് സല്‍സസ്വഭാവങ്ങളും മറ്റ് അത്യാവശ്യകാര്യങ്ങളുമെല്ലാം പഠിപ്പിക്കുകയും ഭക്ഷണ പാനീയങ്ങളെല്ലാം കൊടുത്തു പോറ്റി വളര്‍ത്തുകയും ചെയ്തു അവന്റെ കഴിവിനനുസരിച്ച് വിവാഹം ചെയ്തു കൊടുക്കുകയം ചെയ്താല്‍ ആ കുട്ടി അവന്റെ ഇരു പാര്‍ശ്വങ്ങളിലും നിന്ന് കൊണ്ട് സ്വര്‍ഗ്ഗത്തിലേക്ക് അവനെ ആനയിക്കുമെന്ന് പല ഹദീസുകളിലുമുണ്ട്. ഇപ്രകാരം തന്നെ സഹോദരിമാരെ സന്തോഷപൂര്‍വം പോറ്റിവളര്‍ത്തുന്നതിന്റെ ശ്രേഷ്ഠതയിലും ധാരാളം ഹദീസുകള്‍ വന്നിരിക്കുന്നു.
കുഞ്ഞിനെ പ്രസവിച്ച ഉടന്‍ ചെവിയില്‍ ബാങ്ക് ഇഖാമത്തിന്റെ മന്ത്രധ്വനി കേള്‍പ്പിക്കുകയും അതിന്ന് മുമ്പായി തീ തൊടാത്ത സാധനം കൊണ്ട് മധുരം കൊടുക്കുകയും വേണം. കുഞ്ഞ് ആണോ പെണ്ണോ എന്ന് മനസ്സിലാകാത്ത വിധത്തിലുള്ള ചാവ്പിള്ളയാണെങ്കില്‍ ആണിന്നും പെണ്ണിന്നും പറ്റുന്ന വിധത്തിലുള്ള ഹംസ, തല്‍ഹ മുതലായ നാമങ്ങള്‍ നല്‍കണം. ഇതെല്ലാം സന്താനങ്ങളില്‍ ചെയ്യേണ്ട രക്ഷിതാക്കളുടെ കടമകളാണ്.
സാധുവാക്കുന്ന കാരണങ്ങളുണ്ടെങ്കില്‍ ത്വലാഖ് (വിവാഹമോചനം) അനുവദനീയമാണെങ്കിലും അല്ലാഹുവിന്റെ അതിയായ കോപത്തിന്നു അര്‍ഹമായ കാര്യമാണത്.
വല്ല സ്ത്രീയും ശരിയായ കാരണം കൂടാതെ തന്റെ ഭര്‍ത്താവിനോട് ത്വലാഖ് ആവശ്യപ്പെട്ടാല്‍ സ്വര്‍ഗ്ഗം അവള്‍ക്ക് നിഷിദ്ധമാണെന്നും അതിന്റെ സുഗന്ധം അവള്‍ക്ക് ന്നെത്തുകയില്ലെന്നും മറ്റും ഹദീസില്‍ അരുളിയിരിക്കുന്നു. ത്വലാഖ് ചൊല്ലുകയാണെങ്കില്‍ അത് ആര്‍ത്തവസമയത്തല്ലാതിരിക്കുന്നതും ഒരു ത്വലാഖിന്റെ മേല്‍ ചുരുക്കുന്നതും സുന്നത്താണ്. ത്വലാഖിന്ന് ശേഷം അവളുടെ മനസ്സമാധാനത്തിന് വേണ്ടി എന്തെങ്കിലും സൗജന്യം കൊടുക്കല്‍ ഭര്‍ത്താവിന് സുന്നത്തുണ്ട്.
അവള്‍ തന്റെ അധീനത്തില്‍ ഭാര്യയായിരിക്കുമ്പോഴും ത്വലാഖ് ചൊല്ലിയ ശേഷവും അവളുടെ രഹസ്യം പുറത്താക്കുന്നത് വലിയ കുറ്റകരമാകുന്നു.
☀☀☀
No comments:
Post a Comment